കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കി.  കൊച്ചി പോലീസിന്റെ ആവശ്യപ്രകാരം കേന്ദ്ര വിദേശകാര്യ വകുപ്പാണ് ഈ നടപടി സ്വീകരിച്ചത്.  ഈ വിവരം ഇന്റർപോൾ വഴി യു എ ഇയെ അറിയിക്കും. കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കി.  കൊച്ചി പോലീസിന്റെ ആവശ്യപ്രകാരം കേന്ദ്ര വിദേശകാര്യ വകുപ്പാണ് ഈ നടപടി സ്വീകരിച്ചത്.  ഈ വിവരം ഇന്റർപോൾ വഴി യു എ ഇയെ അറിയിക്കും. പാസ്പോർട്ട് റദ്ദാക്കിയ ശേഷം ഇന്റർപോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ ശ്രമം. എന്നാൽ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി വരുന്നതുവരെ ദുബായിൽ താങ്ങാനാണ് വിജയ് ബാബുവിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.  ഇതിനിടയിലാണ് പാസ്പോർട്ട് റദ്ദാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇനി ദുബായിൽ താങ്ങുന്നത് നിയമ വിരുദ്ധമാകും.  കഴിഞ്ഞ മാസം 22 നാണ് പുതുമുഖ നടിയുടെ പരാതിയിൽ വിജയ് ബാബുവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.